Wednesday, July 24, 2013

വേർപാട്‌



ജീവിതത്തിൽ  നമ്മൾ ഒരുപാടു  പ്രയാസങ്ങളും വിഷമങ്ങളും അഭിമുഘീകരിക്കാറുണ്ട്. പക്ഷെ നമ്മുടെ പ്രിയപെട്ടവരുടെ മരണം ഉണ്ടാക്കുന്ന ആഘാതം വലുതാണ്. അത് അനുഭവിച്ചാലേ അറിയൂ.

അച്ഛന്റെ മരണം... ജീവിതത്തിലെ ഏറ്റവും വല്യ ആഘാതം അതാണ്..
..അച്ഛൻ ഒരിക്കലും അച്ഛന് വേണ്ടി ജീവിച്ചിട്ടില്ല. സഹോദരങ്ങളെയും അമ്മയെയും ഇത്ര സ്നേഹിച്ചിട്ടുള്ള വേറെ ഒരാളെ കണ്ടിട്ടില്ല. അച്ഛന്ടെ സഹോദരങ്ങളുടെ വിഷമം അച്ഛന്ടെയും വിഷമം ആയിരുന്നു. ഒരു 35 വയസ്സായപ്പോ തന്നെ അച്ഛന് ഷുഗർ വന്നു..അതൊന്നും അച്ഛന് ഒരു വിഷയം ആയിരുന്നില്ല. ജനിച്ചാൽ എന്നായാലും മരിക്കും. അങ്ങനെ പറയുന്ന ഒരാളായിരുന്നു അച്ഛൻ.
ഒരിക്കലും മരുന്ന് മുടങ്ങാതെ കഴിക്കില്ല. പഥ്യം നോക്കില്ല..പായസം ഒക്കെ അച്ഛന്ടെ പ്രിയപെട്ട വിഭവങ്ങള ആയിരുന്നു.

പക്ഷെ വൃക്ക രോഗം  ഉണ്ടായപ്പോ തൊട്ടു അച്ഛൻ പേടിച്ചു തുടങ്ങി..അത് കഴിഞ്ഞു മരുന്നും checkup  ഉം ഒക്കെ മുടങ്ങാതെ നടത്തി. പക്ഷെ അപ്പോഴേക്കും വൈകി പോയി ..ഒരുപാടു…. 

നിമോണിയുടെ രൂപത്തിലെത്തിയ മരണം..

മരിക്കുന്നതിനു ഒരു 10-12 ദിവസം മുൻപ് എന്റെ കൈ പിടിച്ചു അച്ഛൻ പറഞ്ഞത് ഇന്നും എന്റെ ചെവിയില് മുഴങ്ങുന്നു.. 'ഞാൻ രക്ഷപെടില്ല അല്ലെ പിള്ളാ.. ഇത് എന്നെയും കൊണ്ട് തന്നെ പോകും..' എന്നിട്ട് അച്ഛൻ കരയുകയിരുനു... ഞാൻ പറഞ്ഞു..'ശരിയാകും അച്ഛാ..മരുന്നൊക്കെ  കഴിക്കുമ്പോ കുറെ കുറയും,..' പക്ഷെ അച്ഛൻ ഇല്ല എന്നാ രീതിയിൽ തലയാട്ടി. അച്ഛൻ മരണത്തെ മുന്നില് കണ്ടു തുടങ്ങി എന്നെനിക്കു  തോന്നി.
അച്ഛൻ മരിക്കുമ്പോ ഞാൻ വൈക്കത്തായിരു്നു. അച്ഛന്റെ മരിക്കുമ്പോ അടുത്തുണ്ടായില്ലല്ലോഎന്നോർത്ത് ഞാൻ ഇന്നും  ദുഖിക്കുന്നു.
കണ്ണാടി കൂടിൽ കിടക്കുന്ന അച്ഛന്ടെ രൂപം മരണം വരെ എനിക്ക് മറക്കാൻ സാധിക്കില്ല…. മരണത്തെ ഭയപ്പെട്ട അച്ഛൻ..എങ്ങനെ അച്ഛൻ  മരണത്തിനു കീഴടങ്ങി.!!!!!!!!!!
(തുടരും )

No comments:

Post a Comment